കേരളം

പിണറായി നവോത്ഥാന ഘാതകൻ ;  ശബരിമലയിൽ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെ : വിവാദ പരാമർശവുമായി സി കെ പത്മനാഭൻ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സ്ത്രീ വിരുദ്ധ പരാമർശവുമായി ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭൻ.  ശബരിമലയിൽ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെയാണ്. പക്ഷേ, പറഞ്ഞാൽ കേസ് പിന്നാലെ വരുമെന്നതിനാൽ പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല കർമസമിതി പ്രവർത്തകരെ കള്ളക്കേസെടുത്ത് ജയിലിലടച്ചതിനെതിരെ എൻഡിഎ  ജില്ലാ നേതൃത്വം നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി കെ പത്മനാഭൻ.

സിപിഎം ഇപ്പോൾ മലകറാൻവരുന്ന സ്ത്രീകളുടെ പിറകേയാണ്. പിണറായിക്ക് കിട്ടാൻപോകുന്ന പേര് നവോത്ഥാന നായകൻ എന്നായിരിക്കില്ല, നവോത്ഥാനഘാതകൻ എന്നായിരിക്കും. ആചാരങ്ങൾ മാറ്റാൻ ആചാരനുഷ്ഠാന വിദഗ്ധരുണ്ട്. അതിന് കോടതിക്ക് അധികാരമില്ലെന്നും പത്മനാഭൻ മലപ്പുറത്ത്  പറഞ്ഞു.

ശബരിമലയില്‍ കമ്മ്യൂണിസം നടപ്പാക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്. ജാതിയുടേയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനും ശ്രമം നടക്കുന്നു. മതില്‍കെട്ടി നവോത്ഥാനം ഉണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ല. ആര്‍ത്തവ സമരക്കാരെയാണ് മുഖ്യമന്ത്രി ഇപ്പോള്‍ നവോത്ഥാന നായകരാക്കാന്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിേഷധം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍