കേരളം

ശബരിമല യുവതീ പ്രവേശനം; മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരേയുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; ശബരിമല യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എതിരായി റാന്നി മജിസ്ട്രറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥനാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം നടത്തിയതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. 

ബിന്ദുവും കനക ദുര്‍ഗയും വിശ്വാസികളല്ലെന്നും അവരെ ശബരിമല ദര്‍ശനം നടത്തിയത് വ്രതാനുഷ്ഠാനങ്ങള്‍ തെറ്റിച്ചാണെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ സര്‍ക്കാരും പൊലീസും ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. മതവികാരങ്ങളെ അപമാനിക്കാനാണ് എതിര്‍കക്ഷികള്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തി.

വിശ്വാസികളായവരും വ്രതം നോക്കിയവരുമായ സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്താം എന്ന വിധി ലംഘിച്ചു എന്നാണ് പ്രതീഷ് വിശ്വനാഥാന്റെ പരാതിയില്‍ പറയുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചതോടെ ഫെബ്രുവരി1 ന്  മൊഴിയെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍