കേരളം

ഡോ എം ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സാഹിത്യനിരൂപകയും പ്രഭാഷകയുമായ ഡോ. എം. ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ശ്രീമദ് വാത്മീകി രാമായണം എന്ന സംസ്കൃത കവിതയുടെ വിവർത്തനമാണ് ലീലാവതി ടീച്ചറെ പുരസ്കാരത്തിനർഹയാക്കിയത്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 

നേരത്തേ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, വയലാർ രാമവർമ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലീലാവതിയെ തേടിയെത്തിയിട്ടുണ്ട്.  ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം, അപ്പുവിന്‍റെ അന്വേഷണം, വർണ്ണരാജി, അമൃതമശ്നുതേ, കവിതാരതി, നവതരംഗം തുടങ്ങിയവയാണ് പ്രധാന കൃതികൾ.

1927 സെപ്‌തംബര്‍ 16-ന് തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിലാണ് ലീലാവതിയുടെ ജനനം. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്‍റെയും മകളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം