കേരളം

പ്രണയം നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം ശാസ്താംകോട്ടയില്‍  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. കുന്നത്തൂര്‍ സ്വദേശി അനന്തുവാണ് പിടിയിലായത്. ശാസ്താംകോട്ടയ്ക്ക് സമീപം ഇടിഞ്ഞകുഴിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 

ബസ് ജീവനക്കാരനാണ് ഇയാള്‍. പെണ്‍കുട്ടിയുമായുള്ള സൗഹൃദം തകര്‍ന്നതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. പെണ്‍കുട്ടി ഇയാള്‍ ജോലി ചെയ്യുന്ന ബസിലാണ് സ്‌കൂളില്‍ പോയിരുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

വീടിന്റെ ഓടിളക്കി മുറിയില്‍ കയറിയ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തി. മൂന്ന് തവണ പെണ്‍കുട്ടിക്ക് കുത്തേറ്റുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും അനന്തു ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി