കേരളം

പ്രണയ നൈരാശ്യം, കാണാതായ വിദ്യാര്‍ഥിയെ എച്ച്എംടി എസ്റ്റേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കളമശേരി: 10 ദിവസം മുന്‍പ് കാണാതായ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എല്‍ബിഎസ് കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയായ മുണ്ടക്കയം കരിനിലം വയലുങ്കല്‍ വിനീത്(23)നെയാണ് എച്ച്എംടി എസ്റ്റേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പ്രണയ നൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാട്ടില്‍ നിന്ന് ജീര്‍ണിച്ച നിലയിലാണ് മൃതദേഹം ലഭിച്ചത്. ഈ മാസം അഞ്ചാം തിയതി കൂട്ടുകാരിയുമായി വഴക്കിട്ടതിന് പിന്നാലെയാണ് വിനീതിനെ കാണാതാവുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈല്‍ ഫോട്ടോയുടെ സ്ഥാനത്ത് ആര്‍ഐപി എന്നെഴുതിയ ഫോട്ടോയും വിനീത് ഇട്ടിരുന്നു. 

ഫോണ്‍ വിളിച്ചിട്ട് വിനീതിനെ കിട്ടാതെ വന്നതോടെ സുഹൃത്തുക്കള്‍ വിനീതിന് കാണാനില്ലെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. വിനീതിന്റെ പിതാവ് പൊലീസിലും പരാതി നല്‍കി. എച്ച്എംടി എസ്റ്റേറ്റിന് സമീപത്തെ ഫാം ഉടമ കാണാതായ കന്നുകാലികളെ തിരയുന്നതിന് ഇടയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. 

വിനീതിന്റെ വസ്ത്രം നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് വിനീതിന്റെ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചു. ബന്ധുക്കളും മൃതദേഹം തിരച്ചറിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു