കേരളം

എസ്എഫ്ഐ വര്‍ഗ്ഗീയ സംഘടനകളേക്കാൾ ഭയാനകം: രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എഐഎസ്എഫിന്റെ കൊല്ലം ജില്ല സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത്. കലാലയങ്ങളില്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകരമായ രീതിയിലാണ്. ജില്ലയിലെ ക്യാമ്പസുകളിലും എഐഎസ്എഫിനെ മുഖ്യശത്രുവായിട്ടാണ് എസ്എഫ്‌ഐ കാണുന്നതെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

അരാഷ്ട്രീയമായ പ്രവര്‍ത്തനമാണ് എസ്എഫ്‌ഐ നടത്തുന്നത്. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ വേരുറപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് എസ്എഫ്ഐ പ്രവര്‍ത്തനം. കുണ്ടറ ഐഎച്ച്ആര്‍ഡി കോളേജില്‍ എഐഎസ്എഫ് അധികാരത്തിലെത്തുമെന്ന് കണ്ടതോടെ എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. വര്‍ഗീയ സംഘടനകള്‍ക്ക് കോളേജുകളില്‍ ഭരണം ലഭിച്ചാലും എഐഎസ്എഫിന് ലഭിക്കരുതെന്നാണ് അവരുടെ നിലപാടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അതേ സമയം എഐഎസ്എഫ് ജില്ലാ ഘടകം കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയില്ലെന്ന സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. ക്യാമ്പയിനുകള്‍ ഏറ്റെടുക്കാനും വിജയിപ്പിക്കാനും കമ്മിറ്റികള്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രി കെ ടി ജലീലിനെതിരെയും എഐഎസ്എഫ് വിമർശനം ഉന്നയിച്ചു. ജലീല്‍ അവസരവാദ സമീപനമാണ് സ്വീകരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കുത്തഴിഞ്ഞ രീതിയിലുള്ള സംഭവവികാസങ്ങളാണ് നടന്നുവരുന്നത്. യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൂകാഭിനയം നടത്തുന്ന മന്ത്രി അവസരത്തിനൊപ്പം മാറിമറിയുകയാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്