കേരളം

എത്ര നാള്‍ ആട്ടും തുപ്പും സഹിച്ച് സിപിഐ മുന്നോട്ട് പോകും; കാനം രാജേന്ദ്രന്റെ നിലപാട് അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭരണപ്രതിപക്ഷ വിത്യാസമില്ലാതെ സമരം ചെയ്യുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തുന്നവരായി പൊലിസിനെ പിണറായി വിജയന്‍ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയറൂരിവിട്ട പൊലീസാണ് കേരളത്തിലുള്ളത്.  ഭരണകക്ഷി എംഎല്‍എയുടെ കൈ അടിച്ച ഒടിക്കുന്നു പാര്‍ട്ടി സെക്രട്ടറി കൈ അടിച്ച് ഒടിക്കുന്നു. ഇത് എന്ത് ഭരണമാണ്. ഈ ഭരണമാണോ ജനത്തിന് വാഗ്ദാനം ചെയ്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 

ഇത്രയേറെയായിട്ടും ഇതിനെ കുറിച്ചൊന്നും പ്രതികരിക്കാത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട് അപഹാസ്യമാണ്. കൗതുതകത്തോടെയാണ് ജനം കണ്ടുകൊണ്ടിരിക്കുന്നത്. സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന പൊലീസ് കിരാത വാഴ്ചയ്‌ക്കെതിരെ സിപിഐ മിണ്ടുന്നില്ല. പിണറായി സര്‍ക്കാര്‍ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ്. ഈ തരത്തില്‍ ആട്ടുതുപ്പും സഹിച്ച് സിപിഐ എത്രനാള്‍ തുടരുമെന്നും ചെന്നിത്തല ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു