കേരളം

ക്വാര്‍ട്ടേഴ്‌സില്‍ നഗ്നനാക്കി മര്‍ദിച്ചു, ജാതി പറഞ്ഞ് അധിക്ഷേപിച്ചു; പൊലീസുകാരന്റേത് ദുരൂഹമരണമെന്ന് ബന്ധുക്കള്‍, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. മാസങ്ങളോളം മേലുദ്യോഗസ്ഥര്‍ കുമാറിനെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.ഭര്‍ത്താവിന്റെ മരണത്തില്‍ മേലുദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ഭാര്യ സജിനി അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റേഞ്ച് ഐജി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി.

രണ്ട് ദിവസം മുന്‍പാണ് കുമാറിനെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിവാസി ആയതിനാല്‍ കുമാറിന് ക്യാമ്പില്‍ ജാതി വിവേചനം നേരിട്ടിരുന്നതായി സജിനി പറയുന്നു. ജാതിയുടെ പേരില്‍  നിരന്തരം അധിക്ഷേപിച്ചിരുന്നു. ബുദ്ധിയില്ല, വിവരമില്ല എന്നൊക്കെ പറഞ്ഞായിരുന്നു അധിക്ഷേപം. മേലുദ്യോഗസ്ഥര്‍ മാസങ്ങളോളം മാനസികമായി പീഡിപ്പിച്ചതായും സജിനി ആരോപിക്കുന്നു. ഡ്യൂട്ടി അധികമായി നല്‍കിയും പീഡിപ്പിച്ചു. ക്വാര്‍ട്ടേഴ്‌സില്‍ നഗ്നനാക്കി അടിക്കുകയും ഇടിക്കുകയും ചെയ്തിരുന്നതായും സജിനി ആരോപിക്കുന്നു.

മേലുദ്യോഗസ്ഥരുടെ പീഡനത്തില്‍ കുമാര്‍ മാനസികമായി തളര്‍ന്നിരുന്നുവെന്നും സജിനി പറയുന്നു. സംഭവത്തില്‍ മേലുദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്നും സജിനി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി