തിരുവനന്തപുരം: ആശുപത്രി ജീവനക്കാരിയെ നടുറോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലെ ജീവനക്കാരിയായ പുഷ്പലതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
യുവതിയെ ആക്രമിച്ച ശാസ്താം പൊയ്ക സ്വദേശി നിധിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ മുൻ ഡ്രൈവറായിരുന്നു നിധിൻ. ഈ സമയത്ത് ഉണ്ടായ പരിചയമാണ് പ്രണയാഭ്യർത്ഥന നടത്തുന്നതിന് കാരണമായതെന്നും പൊലീസ് പറയുന്നു.
ആശുപത്രിയിലേക്ക് ഡ്യൂട്ടിക്കായി വരുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്ത്. ആക്രമണത്തിൽ യുവതിയുടെ ഒരു ചെവി അറ്റുതൂങ്ങി. തലയ്ക്കും ആഴത്തിൽ പരിക്കുണ്ട്. ഇതേത്തുടർന്ന് ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. പുഷ്പലതയെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ തന്നെയാവണം ആക്രമണം നടത്തിയിട്ടുണ്ടാവുകയെന്നാണ് പൊലീസ് സംശയിക്കുന്നത്. രാവിലെ പട്രോളിങിനിറങ്ങിയ സംഘമാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ