കേരളം

ദേഹം മുഴുവന്‍ വരഞ്ഞുകീറി, മൂത്രം കുടിപ്പിച്ചു, കയ്യും കാലും തല്ലിയൊടിച്ച് റെയില്‍വേ ട്രാക്കില്‍ തളളി; പ്രണയിച്ചതിന് യുവാവിന് ക്രൂരമര്‍ദനം 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിന് ബന്ധുക്കളുടെ ക്രൂരമര്‍ദനം. അഞ്ചംഗസംഘത്തിന്റെ മണിക്കൂറുകളോളം നീണ്ട ക്രൂരമര്‍ദനത്തില്‍ മലപ്പുറം പാതായിക്കര ചുണ്ടപ്പറ്റ സ്വദേശിയായ നാഷിദ് അലിയുടെ കയ്യും കാലും തല്ലിയൊടിച്ചു. മൃതപ്രായനായ ഇരുപതുകാരനെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നാഷിദിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. അക്രമിസംഘത്തിന്റെ നേതാവിന്റെ സഹോദരിയെ യുവാവ് പ്രണയിച്ചതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി തന്നെ ക്രൂരമായി മര്‍ദിച്ചതായി നാഷിദ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുമ്പുവടികളും മറ്റും ഉപയോഗിച്ച് തന്റെ കയ്യും കാലും തല്ലിയൊടിച്ചതായി നാഷിദ് പറഞ്ഞു.

മണിക്കൂറുകളോളം യുവാവിനെ അക്രമിസംഘം മര്‍ദിച്ചു. ഇതിനിടെ തലകീഴായി കെട്ടിത്തൂക്കുകയും, ദേഹത്ത് കത്തി ഉപയോഗിച്ച് വരയുകയും ചെയ്തു. തന്നെ മൂത്രം കുടിപ്പിച്ചതായും കാലിന്റെ പാദത്തില്‍ തീപൊളലേല്‍പ്പിച്ചതായും കണ്ണില്‍ ഇളനീര്‍ കുഴമ്പ് പോലെയുളള ദ്രാവകം ഒഴിച്ചതായും നാഷിദ് പറയുന്നു. തുടര്‍ന്ന് മൃതപ്രാണനായ നാഷിദിനെ  റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. അതീവഗുരുതരാവസ്ഥയിലായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം