കേരളം

എട്ടുപേര്‍ പീഡിപ്പിച്ചെന്ന് ഒന്‍പതാംക്ലാസുകാരി; പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ കടയിലെത്തുന്ന യുവാക്കളെന്ന് മൊഴി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ എട്ട് പേര്‍ പലയിടങ്ങളില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട്ടെ സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തില്‍ കഴിയുകയാണ്. ഐടിഐ വിദ്യാര്‍ത്ഥി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് മൊഴി. സംരക്ഷണകേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

യുവസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് അറിഞ്ഞതോടെ കുട്ടിയുടെ അമ്മയാണ് കോഴിക്കോടുള്ള സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. തുടര്‍ന്ന് സുഹൃത്ത് മാത്രമല്ല, വേറെ ഏഴ് പേരും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധികൃതര്‍ക്ക് മൊഴി നല്‍കുകയായിരുന്നു. 

നല്ലളം, ബേപ്പൂര്‍, ചേവായൂര്‍, മാറാട്, പന്തീരാങ്കാവ് എന്നിവടങ്ങളിലുള്ളവരാണ് വ്യത്യസ്തസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. പലരും വിദ്യാര്‍ത്ഥിനിയെ വീടുകളിലെത്തിച്ചാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്. ഇവര്‍ക്കൊപ്പം ബീച്ച്, സിനിമാ തിയേറ്ററുകള്‍ എന്നിവടങ്ങളിലെല്ലാം പൊയിട്ടുണ്ടെന്നും കുട്ടി മൊഴി നല്‍കി. 

പെണ്‍കുട്ടിയുടെ അമ്മ നടത്തുന്ന കടയില്‍ വരാറുള്ള യുവാക്കളാണ് ഇതില്‍ പലരും. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ തന്റെ ഫോട്ടോകളുണ്ടെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മൊഴിയുടെ വിശ്വാസ്യതയും മറ്റ് തെളിവുകളും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്