കേരളം

കണ്ണനെ തൊഴാൻ മോദിയെത്തും; ഭക്തർക്ക് നിയന്ത്രണം 

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: പ്രധാനമന്ത്രിയുടെ ദര്‍ശനം കണക്കിലെടുത്ത് നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനത്തിന് നിയന്ത്രണം. പടിഞ്ഞാറെ നടയില്‍ രാവിലെ ഏഴുമണിമുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയുന്നതുവരെ പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് പൊലീസ് അറിയിച്ചു. രാവിലെ എട്ടുമണിമുതല്‍ കൂനംമൂച്ചി മുതല്‍ ഗുരുവായൂര്‍ വരെ ഗതാഗത നിയന്ത്രണവുമുണ്ടാകും. 

രാവിലെ 10 മണി മുതൽ 11.15 വരെ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. താമര പൂവുകള്‍ കൊണ്ട് തുലാഭാരം വഴിപാടും നടത്തും. ഈ സമയം ആരേയും ക്ഷേത്രത്തിനടുത്തേക്കും പ്രവേശിപ്പിക്കില്ല. കിഴക്കേ നടപ്പന്തലിലെ രണ്ടാമത്തെ കല്യാണമണ്ഡപത്തിനടുത്ത് ബാരിക്കേഡ് കെട്ടി ഭക്തരെ നിയന്ത്രിക്കും.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് 1,500 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഹെലിപ്പാഡ് മുതല്‍ ഗുരുവായൂര്‍ വരെ ബാരിക്കേഡുകള്‍ കെട്ടിയിട്ടുണ്ട്. ഗുരുവായൂരിൽ കിഴക്ക് ഭാഗത്ത് പാർക്കിംഗ് അനുവദിക്കില്ല. പടിഞ്ഞാറ് ഭാഗത്ത് പാർക്ക് ചെയ്യാമെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!