കേരളം

മന്ത്രിയുടെ വീടിന് സമീപത്തെ സ്‌കൂളില്‍ റാഗിങ്; അടിയേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം പൊട്ടി

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: മന്ത്രി ടിപി രാമകൃഷ്ണന്റെ വീടിന് സമീപത്തുള്ള നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ റാഗിങ്ങ്. ചെവിക്ക് അടിയേറ്റ പതിനാറുകാരന്റെ കര്‍ണപുടം പൊട്ടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍. കുട്ടിക്ക് 20 ശതമാനം കേള്‍വിക്കുറവുണ്ട്. തോളിനും സാരമായ പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ പരാതി പൊലീസിന് കൈമാറിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്നാണ് നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ പരാതി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹാഫിസ് അലിക്കാണ് മര്‍ദനമേറ്റത്. ഹാഫിസിനെ കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കുകയാണ്. 

സ്‌കൂളിന് പുറത്തുള്ള റോഡില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്‌കൂള്‍ ആരംഭിച്ച ഉടനെത്തന്നെ ആരംഭിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.ഷൂ ധരിക്കരുത്, മുടി പറ്റെ വെട്ടണം, ക്ലീന്‍ ഷേവ് ചെയ്യണം തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍. കുട്ടികളോട് പ്രൊഫൈല്‍ പിക്ചര്‍ മാറ്റാനും പറഞ്ഞിരുന്നു. ഇത് ചെയ്യാത്തതിനാണ് കുട്ടിയെ അടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം