കേരളം

തൊഴിലുറപ്പ് ജോലിക്കിടെ ചായക്കുടിക്കാന്‍ വീട്ടിലെത്തിയ യുവതിയെ വെട്ടിക്കൊന്നു; അയല്‍വാസി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: തൊഴിലുറപ്പ് ജോലിക്കിടെ ചായക്കുടിക്കാന്‍ വീട്ടിലെത്തിയ യുവതി വെട്ടേറ്റു മരിച്ചു. വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈുവിന്റെ ഭാര്യ സിനിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.

തൊഴിലുറപ്പ് ജോലിക്കിടെ ചായകുടിക്കാന്‍ പോയ യുവതി സമയമേറെ കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. തുടര്‍ന്ന നടത്തിയ തെരച്ചിലിനിടയിലാണ് വീടിനകത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടെത്തിയത്. നേരീയ ജീവനുണ്ടായിരുന്ന സിനിയെ മാനന്തവാടി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിന് ആഴത്തിലുള്ള വെട്ടേറ്റതാണ് മരണകാരണം.

സംഭവത്തില്‍ സിനിയുടം അയല്‍വാസിയും ബന്ധുവുമായ നെടുമല ദേവസ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിര്‍ത്തിതര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച സംസ്‌കരിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം