കേരളം

ടിക് ടോക്കിലൂടെ പ്രണയമായി; കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനെ താലികെട്ടി; മണിക്കൂറിനുള്ളില്‍ വിവാഹമോചനം; യുവതി റിമാന്റില്‍

സമകാലിക മലയാളം ഡെസ്ക്

ചാവക്കാട്: കൊച്ചു കുഞ്ഞിനെ ഉപേക്ഷിച്ച്‌, ടിക് ടോക്കില്‍ പരിചയപ്പെട്ട് അടുപ്പത്തിലായ യുവാവിനെ വിവാഹം കഴിച്ച യുവതി വെട്ടിലായി. വിവാഹിതയും അമ്മയുമാണെന്ന സത്യം മറച്ചുവച്ചായിരുന്നു കാമുകനെ വരിച്ചത്. ഇക്കാര്യമറിഞ്ഞ കാമുകന്‍ താലികെട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചു. കുട്ടിയെ ഉപേക്ഷിച്ചതിന് ബാലാവകാശ നിയമപ്രകാരം കേസില്‍ കുടുങ്ങിയ യുവതി റിമാന്‍ഡിലുമായി. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.

ചാവക്കാട് എടക്കഴിയൂരിലാണ് സിനിമയെ വെല്ലുന്ന കാര്യങ്ങള്‍ അരങ്ങേറിയത്. എടക്കഴിയൂര്‍ കാജാ സെന്ററിനടുത്ത് താമസിക്കുന്ന ചേറ്റുവ സ്വദേശിയായ യുവതി വെള്ളിയാഴ്ച കുട്ടിയെ അയല്‍വാസിയുടെ അടുക്കലാക്കി കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ കാമുകനടുത്തേക്കാണ് പോയത്. കടയില്‍ പോയി ഉടന്‍ തിരിച്ചെത്താമെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ ഏല്പിച്ചത്.

ശനിയാഴ്ച യുവതി കാമുകനും ബന്ധുക്കള്‍ക്കുമൊപ്പം ക്ഷേത്രത്തില്‍ പോയി താലി കെട്ടി. എന്നാല്‍, ഇവര്‍ക്ക് ഭര്‍ത്താവും കുട്ടിയുമുണ്ടെന്ന് കാമുകന്റെ ബന്ധുക്കള്‍ക്ക് വൈകാതെ വിവരം കിട്ടി. അതോടെ യുവതിയെ കാമുകന്‍ വേണ്ടെന്നു വച്ചു. യുവതി ഗത്യന്തരമില്ലാതെ സ്വന്തം വീട്ടില്‍ വിളിച്ച് കാര്യം പറഞ്ഞു.

യുവതിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്ന മയ്യില്‍ പൊലീസിനെ ബന്ധുക്കള്‍ വിവരമറിയിച്ചു. തുടര്‍ന്ന് എസ്.ഐമാരായ അബ്ദുള്‍ ഹക്കീം, നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തില്‍ യുവതിയെ നാട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍, യുവതിയെ സ്വീകരിക്കാന്‍ സ്വന്തം വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും തയ്യാറായില്ല. കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് കേസെടുത്ത് വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ യുവതിയെ തൃശൂര്‍ വനിതാ ജയിലിലാണ് റിമാന്‍ഡ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു