കേരളം

മലപ്പുറത്ത് മതപഠനത്തിനെത്തിയ നാലരവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:പൊന്നാനിയില്‍ നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍  കര്‍ണാടക സ്വദേശി അറസ്റ്റില്‍. പൊന്നാനിയില്‍ മതപഠനത്തിനെത്തിയ കുടുംബത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്. ഇവിടെ മതപഠനത്തിനെത്തിയ ബങ്കല്‍കോട്ട്  ലോകപ്പൂര്‍ സ്വദേശി  ഹടപ്പാട്  അശോക് ആണ് അറസ്റ്റിലായത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ മതപഠനത്തിനെത്തിയ കുടുംബത്തിലെ നാലരവയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോള്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് പീഡനത്തിനിരയായ കാര്യം മനസിലായത്. സംഭവത്തില്‍ മതപഠന കേന്ദ്രത്തിന്റെ അധികൃതര്‍ തന്നെയാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതും പിന്നീട് കേസ് പൊലിസ് അന്വേഷിച്ചതും.

മതപഠന കേന്ദ്രത്തില്‍ സ്ത്രീകളേയും പുരുഷന്‍മാരേയും രണ്ടിടങ്ങളിലാണ് താമസിപ്പിക്കുന്നത്. കുട്ടി പിതാവ് താമസിക്കുന്ന സ്ഥലത്തേക്ക് പോയപ്പോഴാണ് പീഡനം നടന്നത്. സംഭവത്തിനു ശേഷം പ്രതി അശോക് കര്‍ണാടകയിലേക്ക് കടന്നു. കുട്ടി നല്‍കിയ സൂചന അനുസരിച്ചാണ് അന്വേഷണം അശോകില്‍ എത്തിയത്. വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്.

പീഡനം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം