കേരളം

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം: അമ്മയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി 

സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: ഒന്നേകാല്‍ വയസുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന അമ്മയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്കുമാറ്റി. പട്ടണക്കാട് പുതിയകാവില്‍ ഒന്നേകാല്‍ വയസുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ ആതിരയെ ജയിലിലേക്ക് മാറ്റിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

അമ്മ ആതിര കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ നിലവില്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ആതിരയെ മാവേലിക്കര സബ് ജയിലില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് മാറ്റിയിട്ടുണ്ട്. 

ഏപ്രില്‍ 27നാണ് പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലം വെളി കോളനിയില്‍ ഷാരോണിന്റെ മകള്‍ ആദിഷയെ അമ്മ ആതിര കൊലപ്പെടുത്തിയത്. മരിച്ച കുഞ്ഞുമായി അമ്മ ആതിര തന്നെയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയത്. നാട്ടുകാരും ഡോക്ടറും സംശയം ഉയര്‍ത്തിയപ്പോഴാണ് പൊലീസ് വിശദ അന്വേഷണവും പൊലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തിലുള്ള മൃതദേഹ പരിശോധനയും നടത്തിയത്.

മൃതദേഹ പരിശോധനയില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പൊലീസ് തന്ത്രപൂര്‍വ്വം അമ്മ ആതിരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചെങ്കിലും എന്തിനിത് ചെയ്തുവെന്നതില്‍ വ്യക്തത വരുത്തിയിരുന്നില്ല.

ഇതുകണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇവരുടെ ജീവിത സാഹചര്യങ്ങളും വീട്ടിലെ സാഹചര്യങ്ങളും പഠിച്ചുള്ള അവസാനഘട്ട അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷമായിരിക്കും കുറ്റപത്രം തയ്യാറാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു