കേരളം

കാട്ടുപാവല്‍ കൃഷി ചെയ്ത കൊച്ചുമകനെ കഞ്ചാവ് വളര്‍ത്തിയതിന് അറസ്റ്റ് ചെയ്തു; എക്‌സൈസിനെതിരെ പരാതിയുമായി വലിയമ്മ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വീട്ടില്‍ നിന്നും പിടിച്ചെടുത്ത കാട്ടു പാവല്‍ ചെടി കഞ്ചാവാണെന്ന് ആരോപിച്ച് തന്റെ കൊച്ചുമകനെ അറസ്റ്റ് ചെയ്തതതായി വലിയമ്മയുടെ പരാതി. പെരുവ മാവേലിത്തറ എലിയാമ്മ മത്തായിയാണ് എക്‌സൈസിന് എതിരെ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. 

വീട്ടില്‍ നിന്നും 33 കഞ്ചാവ് ചെടികള്‍ പിടികൂടിയെന്ന പേരില്‍ ചെറുമകനെ എക്‌സൈസ് ജയിലില്‍ അടച്ചെന്നും പിടികൂടിയത് കാട്ടുപാവലാണെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ എക്‌സൈസ് ഇത് നിഷേധിക്കുന്നു. വീട്ടില്‍ നിന്നു പിടികൂടിയ ചെടി കാട്ടുപാവലാണെന്നുളള വലിയമ്മയുടെ പരാതിയില്‍ കഴമ്പില്ലന്ന് എക്‌സൈസ് പറയുന്നു. 

എലിയാമ്മയുടെ കൊച്ചു മകന്‍ മാത്യുസ് റോയി (20) അഞ്ചോളം കേസുകളില്‍ പ്രതിയായിട്ടുണ്ടന്ന് എക്‌സൈസ് പറയുന്നു. വെള്ളൂര്‍, പിറവം സ്‌റ്റേഷനുകളില്‍ കേസുണ്ട്. പിടിച്ചുപറിക്കും അടിപിടിക്കും കേസുകള്‍ ഉണ്ടായിരുന്നു. 

ഇയാളുടെ പേരില്‍ കഞ്ചാവ് ഉപയോഗത്തിനും വില്‍പനയ്ക്കും കേസുകളുണ്ടെന്നും എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളുടെ വീട്ടില്‍ നിന്നു പിടികൂടിയത് കഞ്ചാവ് ചെടികള്‍ തന്നെയാണന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 

ഇത് പ്രതി സമ്മതിക്കുകയും ചെയ്തു. കഞ്ചാവ് ചെടികള്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എക്‌സൈസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ