കേരളം

വാതിലുകളും ജനലുകളും വേണമെന്ന് ഫ്‌ലാറ്റ് ഉടമകള്‍;  മരട് ഫ്‌ലാറ്റ് പൊളിക്കലില്‍ പുതിയ പ്രതിസന്ധി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മരടിലെ പൊളിച്ച് നീക്കുന്ന ഫ്‌ലാറ്റുകളിലെ ജനലുകളും വാതിലുകളും ഉള്‍പ്പെടെയുള്ളവ വിട്ട് കിട്ടണം എന്ന് ഫ്‌ലാറ്റ് ഉടമകളുടെ പരാതി. ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പൊളിക്കല്‍ ചുമതലയുള്ള കമ്പനി നിലപാടെടുത്തതോടെ വീണ്ടും പ്രതിസന്ധി ഉടലെടുത്തു. 

പരാതികള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ പ്രത്യേക സിറ്റിങ് ഇന്ന് നടക്കും. ഫ്‌ലാറ്റുകളിലെ ജനലുകളും, വാതിലുകളും, സാനിറ്ററി ഉപകരണങ്ങളും പൊളിച്ച് നീക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. കരാര്‍ പ്രകാരം ഇത്തരം സാധനങ്ങളുടെ ഉടമസ്ഥാവകാശം പൊളിക്കല്‍ ചുമതലയുള്ള കമ്പനികള്‍ക്കാണ്. 

എന്നാല്‍, ഈ സാധനങ്ങളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടി ഫ്‌ലാറ്റ് ഉടമകള്‍ രംഗത്തെത്തി. എന്നാല്‍ സാധനങ്ങള്‍ ഇനി നീക്കാനാവില്ലെന്ന നിലപാടിലാണ് കരാര്‍ കമ്പനികള്‍. ഫ്‌ലാറ്റ് പൊളിച്ച് നീക്കാനുള്ള കരാര്‍ 2.32 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് ഈ സാധനങ്ങള്‍ കൂടി കണക്കാക്കിയാണ്. ഇനി ഇവയെല്ലാം ഉടമകള്‍ക്ക് കൈമാറണം എന്ന് ആവശ്യപ്പെടുന്നത് കരാര്‍ ലംഘനമാകുമെന്നും കമ്പനികള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്