കേരളം

മൂന്നാറിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ ഒറ്റയാന്‍ ഇറങ്ങി; ടിക്കറ്റ് കൗണ്ടറില്‍ കാട്ടാനയെ കണ്ട് സഞ്ചാരികള്‍ ചിതറിയോടി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍; മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രമായ രാജമലയില്‍ കാട്ടാനയിറങ്ങിയത് സഞ്ചാരികളേയും ജീവനക്കാരെയും ആശങ്കയിലാക്കി. വിനോദസഞ്ചാരികള്‍ ടിക്കറ്റ് എടുക്കുന്നതിനിടയിലാണ് കാട്ടാന ഇറങ്ങിയത്. ആനയെക്കണ്ട് ഭയന്ന സഞ്ചാരികള്‍ ചിതറിയോടി. തുടര്‍ന്ന് പാര്‍ക്ക് ഒരു മണിക്കൂറോളം അടച്ചിട്ടു. 

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒറ്റയാന്‍ എത്തിയത്. നാട്ടാനയാണ് വരുന്നതെന്നു കരുതി പലരും റോഡില്‍നിന്നു മാറാന്‍ ശ്രമിച്ചില്ല. കാട്ടാനയാണെന്നു വനംവകുപ്പ് ജീവനക്കാര്‍ സന്ദര്‍ശകരെ അറിയിച്ചതോടെ പലരും സമീപത്തെ വനംവകുപ്പിന്റെ കെട്ടിടങ്ങളില്‍ അഭയം തേടുകയായിരുന്നു. ടിക്കറ്റ് കൗണ്ടറില്‍നിന്നിരുന്നവരെ ജീവനക്കാര്‍ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. മൂന്നാര്‍  മറയൂര്‍ അന്തര്‍സംസ്ഥാന പാതയിലൂടെ ഒറ്റയാന്‍ എത്തിയത്. 

കഴിഞ്ഞ ദിവസം നയമക്കാട് ഭാഗത്തു നിലയുറപ്പിച്ചിരുന്ന കാട്ടാനയാണ് ഇന്നലെ ഉച്ചയോടെ പാര്‍ക്കിലെത്തിയത്. ഒരു മണിക്കൂറോളമാണ് ദേശീയോദ്യാനത്തിന്റെ അഞ്ചാം മൈല്‍ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് വഴിയടച്ച് ആന നിലയുറപ്പിച്ചത്. കൊന്പന്‍ കാടുകയറിയതോടെയാണ് പാര്‍ക്ക് വീണ്ടും തുറന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'