കേരളം

'കൊമ്പ് വെട്ടാന്‍ കോടാലി പോരാ; 100 തരം വ്യത്യസ്ത മഴുവുമായി ജേക്കബ് തോമസ്; ഇനി ആയുധം 'പരശുരാമന്റെ മഴു'

സമകാലിക മലയാളം ഡെസ്ക്


ഷൊര്‍ണൂര്‍: ഒളിയമ്പുകളല്ല. ജേക്കബ് തോമസിന് പരശുരാമന്റെ മഴുവാണ് ഇനി ആുധം. പുതിയ  തട്ടകമായ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന് ആറന്മുള കണ്ണാടി പോലെയും ചുണ്ടന്‍ വള്ളത്തിന്റെ മാതൃക പോലെയും പെരുമ കേള്‍ക്കാന്‍ പരശുരാമന്റെ മഴു പുറത്തിറക്കുകയാണ് ഇദ്ദേഹം. 100 വ്യത്യസ്ത തരം മഴു  ഇവിടെ നിന്ന് പുറത്തിറങ്ങും.  ഒരുമാസത്തിനകം ഓണ്‍ലൈന്‍ വിപണികളിലുള്‍പ്പടെ ലഭ്യമാകും.

കന്യാകുമാരിയില്‍ നിന്ന് ഗോകര്‍ണത്തേക്കെറിഞ്ഞ പരശുരാമന്‍ കേരളം സൃഷ്ടിച്ച അതേ മഴു മെറ്റല്‍ ഇന്‍ഡസ്്ട്രീസില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് ഏറെ ആലോചിച്ചാണെന്നു ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജേക്കബ് തോമസ് പറഞ്ഞു. വീണുകിടക്കുന്ന മരം മുറിക്കാന്‍ കോടാലി മതിയെങ്കിലും മരത്തിന് മുകളില്‍ കയറി കൊമ്പു വെട്ടാന്‍ മഴു തന്നെ വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു