കേരളം

അമ്മയുടെ സഹായത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; അമ്മയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി മുംബൈ എയര്‍പോര്‍ട്ടില്‍ പിടിയില്‍. നമ്പിയത്താംകുണ്ട് സ്വദേശി എലാംപറമ്പത്ത് റഫീഖ് (29) ആണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് അമ്മയേയും സഹായിയേയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടിയെ സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു വളയം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒരാളെ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. മറ്റുള്ളവരെ കണ്ടെത്താന്‍ പൊലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിന്റെ സഹായത്തിലാണ് മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് പ്രതി പിടിയിലായത്. 

പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. വളയം പൊലീസ് സ്‌റ്റേഷനില്‍ കൂടാതെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും ഇതു സംബന്ധിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊണ്ടോട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വളയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം എങ്ങുമെത്താത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ