കേരളം

മായം ചേര്‍ക്കല്‍ വേണ്ട, ശുദ്ധജലം വേണം; കലോത്സവ വേദിയില്‍ ഭക്ഷണ വില്‍പ്പന നടത്തുന്നവര്‍ക്കായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ വേദികളോട് ചേര്‍ന്ന് സ്റ്റാളുകളും മിനി ഭക്ഷണശാലകളും നടത്തുന്ന ഭക്ഷണ വ്യാപാരികള്‍ക്കായി അധികൃതര്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഇല്ലാതെ ഭക്ഷണം ഉല്‍പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്‍പ്പന നടത്തുക ചെയ്താല്‍  അഞ്ച്  ലക്ഷംരൂപ വരെ പിഴയും ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും.

കൃത്യമായ ലേബല്‍ വിവരങ്ങള്‍ ഇല്ലാത്ത ഭക്ഷണ പായ്ക്കുകള്‍ കലോത്സവ നഗരിയില്‍ യാതൊരു കാരണവശാലും വില്‍പന അനുവദിക്കില്ല. ലേബലില്‍ ഭക്ഷ്യവസ്തുവിന്റെ പേര്, തൂക്കം, വില തുടങ്ങിയ വിവരങ്ങള്‍ ഇല്ലാത്ത പക്ഷം മൂന്ന് ലക്ഷംരൂപ വരെ ശിക്ഷ ലഭിക്കും. 

ഭക്ഷണം പാചകം ചെയ്ത് വില്‍പന നടത്തുന്നവര്‍ ഗുണനിലവാരമുള്ളതും മായം ചേര്‍ക്കാത്തതുമായ അസംസ്‌കൃത വസ്തുക്കള്‍ വേണം  ഉപയോഗിക്കാന്‍. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധ ജലമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. പരിശോധനാ റിപ്പോര്‍ട്ട് ഹോട്ടലുകളിലും ബേക്കറികളിലും ശീതളപാനീയ കടകളിലും സൂക്ഷിക്കുകയും പരിശോധന സമയത്ത് ഹാജരാക്കുകയും വേണമെന്ന് അറിയിപ്പില്‍ പറയുന്നു. 

ഭക്ഷണം കൈകാര്യംചെയ്യുന്ന ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും പരിശോധന സമയത്ത് ഹാജരാക്കുകയും വേണം. റഫ്രിജിറേറ്റില്‍ സൂക്ഷിക്കുന്ന ഭക്ഷണസാധനങ്ങള്‍ കൃത്യമായ താപനില ഉറപ്പുവരുത്തണം. ഭക്ഷണം വില്‍പ്പന നടത്തുകയും പാകം ചെയ്യുകയും കൈകാര്യംചെയ്യുകയും ചെയ്യുന്നവര്‍ പഴകിയതോ കേടുവന്നതോ ആയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചാല്‍ പിഴ ശിക്ഷ കൂടാതെ ലൈസന്‍സ് റദ്ദാക്കല്‍ ,സ്ഥാപനം അടച്ചു പൂട്ടല്‍ എന്നീ നടപടികളും നേരിടേണ്ടി വരുമെന്ന് അറിയിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്