കേരളം

വില്‍പ്പനയ്ക്കായി ഫ്രീസറില്‍ സൂക്ഷിച്ചത് 75 കിലോ ചീഞ്ഞ കോഴിയിറച്ചി ; റെയ്ഡുമായി ആരോഗ്യവകുപ്പ് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : വില്‍പ്പനയക്കായി സൂക്ഷിച്ച  75 കിലോഗ്രാം ചീഞ്ഞ കോഴിയിറച്ചി ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണയിലെ ഒരു വീട്ടില്‍ നിന്നാണ് അധികൃതര്‍ ഇത്രയും പഴകിയ മാംസം പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മണലിക്കുഴി തോട്ടം പ്രദേശത്ത് കാളിപ്പാടന്‍ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് ഫ്രീസറില്‍ സൂക്ഷിച്ച പഴകിയ മാംസം പിടികൂടിയത്.  

വില്‍പനയ്ക്കു വേണ്ടിയാണ് ഭക്ഷ്യയോഗ്യമല്ലാത്ത മാംസം സൂക്ഷിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രണ്ടാഴ്ചയിലേറെ പഴക്കമുള്ള മാംസം ഉള്‍പ്പെടെ ഇതിലുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിച്ചെടുത്ത മാംസം നശിപ്പിച്ചു. വരും ദിവസങ്ങളിലും ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് പെരിന്തല്‍മണ്ണ നഗരസഭ സെക്രട്ടറി അബ്ദുല്‍ സജീം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു