കേരളം

ശകുനംമുടക്കാന്‍ നോക്കുകുത്തിയെപ്പോലെ നിന്നവര്‍ വിഡ്ഢികളായി; പിജെ ജോസഫിന് എതിരെ കേരള കോണ്‍ഗ്രസ് മുഖപത്രം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പക്ഷത്തിന് പാര്‍ട്ടി ചിഹ്നം നല്‍കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിജെ ജോസഫിനെതിരെ പരോക്ഷ വിമര്‍ശനവുമായി  കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. പാലായില്‍ ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കുന്നു. ശകുനംമുടക്കാന്‍ നോക്കുകുത്തിയെപോലെ വഴിവിലങ്ങി നിന്നവര്‍ വിഡ്ഢികളായെന്നും പത്രത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയം ജോസ് കെ മാണിയുടെ ജനപ്രീതി ഉയര്‍ത്തിയെന്നും പത്രം അവകാശപ്പെടുന്നു. 

കഴിഞ്ഞ ദിവസം പാലായില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിന് എതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. ജോസഫിന്റെ പ്രസംഗത്തിനിടെ തെറിവിളിയും കൂക്കുവിളികളും ഉയര്‍ന്നിരുന്നു. നിങ്ങളില്‍ ചിലരുടെ വികാരം മാനിക്കുന്നുവെന്നും ജോസ് കെ മാണിയുമാള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കും എന്നുമായിരുന്നു ജോസഫിന്റെ ഇതിനോടുള്ള പ്രതികരണം. 

അതേസമയം പാലായിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ് ടോമിന്റെ ചിഹ്നമേതെന്ന് നാളെ അറിയാം. കോട്ടയം കലക്ടറേറ്റില്‍ മുഖ്യ വരണാധികാരിയായ സബ് കലക്ടര്‍ ചിഹ്നം അനുവദിക്കും. ജോസ് ടോം അടക്കം 12 സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പത്രിക പിന്‍വലിക്കാന്‍ നാളെ വരെ സമയമുണ്ട്. ഇതിന് ശേഷമായിരിക്കും ചിഹ്നം സംബന്ധിച്ചുള്ള തീരുമാനം. പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്‌ബോള്‍ എന്നീ ചിഹ്നങ്ങളില്‍ ഒന്നാണ് ജോസ് ടോം ആവശ്യപ്പെട്ടിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ