കേരളം

തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ കത്തിക്കുത്ത്; ഒരാള്‍ മരിച്ചു, കൂടെയുണ്ടായിരുന്നവര്‍ കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ ഒരാളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.  പൂജപ്പുര സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവരെ തമ്പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുന്നു.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഇവര്‍ മുറിയെടുത്തത്. ശ്രീനിവാസന്റെ പേരിലാണ് മുറി. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.ബിയര്‍ കുപ്പി ഉപയോഗിച്ച് സുഹൃത്തുക്കള്‍ ശ്രീനിവാസനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. 

ശ്രീനിവാസന്റെ നിലവിളി കേട്ട് ഹോട്ടലിലുളളവര്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് എത്തി സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു