കേരളം

പനി ബാധിച്ച മകന് ചികിത്സ വൈകി; ഫേസ്ബുക്ക് ലൈവ് നല്‍കിയ പിതാവിനെതിരെ കേസെടുത്ത് ജയിലിലടച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പനി ബാധിച്ച തന്റെ മകന് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ വൈകിയ സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തു പറഞ്ഞ പിതാവിനെതിരെ പൊലീസ് കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് ഉള്ളിയേരി സ്വദേശി ഷൈജുവിനെ ജയിലില്‍ അടച്ചത്. 

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ പരാതിയില്‍ സംഭവം നടന്ന് 5 ദിവസത്തിന് ശേഷം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. കടുത്ത പനി ബാധിച്ച മകനുമായി ഈ മാസം എട്ടിനാണ് ഷൈജു കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. 

ഉച്ചയ്ക്ക് 3.40ന് ഒപി ടിക്കറ്റ് എടുത്ത് വൈകുന്നേരം ആറ് മണിവരെ അവശനായ മകനുമായി ക്യുവില്‍ നിന്നു. ഈ സമയം വരി നില്‍ക്കാതെ പലരും ഡോക്ടറെ കണ്ടു മടങ്ങി. ഇതില്‍ പ്രതിഷേധിച്ചാണ് ഷൈജു ഫേസ്ബുക്ക് ലൈവ് നല്‍കിയത്. 

എന്നാല്‍, ജോലിക്ക് തടസം തീര്‍ത്തെന്ന ഡോക്ടറുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് ഷൈജുവിനെതിരെ കേസെടുക്കുകയായിരുന്നു. കൊയിലാണ്ടി ജയിലിലാണ് ഇപ്പോള്‍ ഷൈജുവുള്ളത്. മനുഷ്യാവകാശ ലംഘനമാണ് ഷൈജുവിനെതിരെ ഉണ്ടായത് എന്ന വാദവും ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ