കേരളം

പാര്‍ക്കില്‍ വെച്ച് പെണ്‍കുട്ടിയ പീഡിപ്പിച്ച സംഭവം; മതപരിവര്‍ത്തന ശ്രമമെന്ന് പരാതി, പ്രതിഷേധവുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി വിദ്യാര്‍ത്ഥിനിയെ സഹപാഠി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നതായി പരാതി. നഗരത്തിലെ സരോവരം പാര്‍ക്കിലെത്തിച്ച് വിദ്യാര്‍ത്ഥിനിയെ സഹപാഠി പീഡിപ്പിച്ചുവെന്നും മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്നുമാണ് കേസ്.

അതേസമയം പെണ്‍കുട്ടിയെ പിഡിപ്പിക്കുകയും മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്തു എന്ന പരാതിയില്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) അന്വേഷണം തുടങ്ങി.

നടുവണ്ണൂര്‍ സ്വദേശി കാവില്‍ മുഹമ്മദ് ജാസിം (19) ആണ് പ്രതി. ഉന്നതരാഷ്ട്രീയബന്ധമുള്ള പ്രതിയെ പിടികൂടാന്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് എന്‍ഐഎ ഇടപെട്ടത്.

കോഴിക്കോട്ടുള്ള പരീക്ഷാപരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ഥിനിയായ പത്തൊമ്പതുകാരിയെയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ സഹപാഠിയായിരുന്നു ജാസിം. ഇയാളെ ഒന്നരമാസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം നടത്തുകയാണെന്നും കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളേജ് സിഐ മൂസ വള്ളിക്കാടന്‍ അറിയിച്ചു. 

അതേസമയം പ്രണയം നടിച്ച് പീഡിപ്പിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്നാരോപിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ബിജെപി പ്രതിഷേധസമരം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍