കേരളം

ഐഎന്‍എസ് വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക് മോഷണം; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കപ്പല്‍ശാലയില്‍ നിര്‍മ്മണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ്. വിക്രാന്തില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണംപോയ കേസ് എന്‍ഐഎ. ഏറ്റെടുത്തു. എന്‍ഐഎ കൊച്ചി യൂണിറ്റാകും കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ചിലെയും ലോക്കല്‍ പൊലീസിലെയും ഉദ്യോഗസ്ഥരെ അടക്കം ഉള്‍പ്പെടുത്തിയുള്ള സംഘമാകും അന്വേഷണം നടത്തുക. 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസ് ആയതിനാലാണ് ഐഎന്‍എസ്. വിക്രാന്തിലെ മോഷണക്കേസ് എന്‍ഐഎ. ഏറ്റെടുക്കുന്നത്. സംഭവത്തില്‍ അട്ടിമറി അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. 

കഴിഞ്ഞദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയുമായി ചര്‍ച്ച നടത്തുകയും കേസിന്റെ വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു.കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ സന്ദര്‍ശനം. 

ഹാര്‍ഡ് ഡിസ്‌ക്കുകള്‍, മൈക്രോ പ്രോസസറുകള്‍, റാമുകള്‍ എന്നിവയും കേബിളുകളും കപ്പലില്‍നിന്ന് മോഷണം പോയിരുന്നു. നേരത്തെ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. പണമുണ്ടാക്കാനുള്ള മോഷണം എന്നാണ് നിഗമനമെങ്കിലും പൂര്‍ണമായും തള്ളിക്കളയേണ്ട എന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിലപാടെന്നറിയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'