കേരളം

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിയന്ത്രിച്ചേക്കും; 15 ദിവസത്തെ മാത്രം നല്‍കാന്‍ ആലോചന

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം നിയന്ത്രിക്കാന്‍ ധനവകുപ്പിന്റെ നീക്കം. സാലറി ചലഞ്ചില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പള വിതരണം പ്രതിസന്ധിയിലാവും.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട്‌ മറ്റ്‌ സംസ്ഥാനങ്ങള്‍ എന്ത്‌ ചെയ്യുന്നു എന്ന്‌ കൂടി വിലയിരുത്തിയതിന്‌ ശേഷമാവും ധനവകുപ്പ്‌ തീരുമാനമെടുക്കുക. അടുത്ത മാസം ആദ്യം 15 ദിവസത്തെ ശമ്പളം മാത്രം നല്‍കുന്നതിനെ കുറിച്ചാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. മെയിലെ ശമ്പള വിതരണവും ഇതുപോലെ നിയന്ത്രിച്ചാല്‍ സാലറി ചലഞ്ച്‌ വഴി ഉദ്ദേശിച്ച ഫലം ലഭിക്കുമെന്നാണ്‌ സര്‍ക്കാരിന്റെ വിലയിരുത്തല്‍.

പല ഗഡുക്കളായി ഒരു മാസത്തെ ശമ്പളം പിടിക്കുന്ന സാലറി ചലഞ്ച്‌ നടപ്പിലാക്കിയില്ലെങ്കില്‍ മാത്രമായിരിക്കും ഈ വഴി സ്വീകരിക്കുക. ശമ്പളം നല്‍കാന്‍ പണമില്ലെന്നാണ്‌ ധനവകുപ്പ്‌ പറയുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും എന്ന പ്രതീക്ഷ സര്‍ക്കാരിനുണ്ട്‌. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ നാളെ മുതല്‍ നിയന്ത്രണമില്ലാതെ മാറി നല്‍കാനാണ്‌ തിരുമാനം.

ഇതുവരെയുള്ള കണക്ക്‌ അനുസരിച്ച്‌ 2250 കോടി രൂപയുടെ ബില്ലുകള്‍ മാറി നല്‍കണം. ഇത്‌ കൊടുത്ത്‌ കഴിയുന്നതോടെ വീണ്ടും കടമെടുത്തില്ലെങ്കില്‍ മെയ്‌ ആദ്യ വാരത്തോടെ ഖജനാവ്‌ കാലിയാവും. അടുത്തയാഴ്‌ച വീണ്ടും കടപ്പത്രം ഇറക്കി ധനസമാഹരണത്തിനും സര്‍ക്കാര്‍ ആലോചിക്കുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി