കേരളം

ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണ് നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കടുത്തുരുത്തി: ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണ് വിദ്യാര്‍ഥി മരിച്ചു. മാഞ്ഞൂര്‍ വേലച്ചേരി പിജെ വിനോദ്-സന്ധ്യ ദമ്പതികളുടെ മകന്‍ ശ്രീഹരി(9) ആണ് മരിച്ചത്. 

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മേമ്മുറിയിലെ കുടുംബ ക്ഷേമ കേന്ദ്രത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ ശ്രീഹരി കുഴഞ്ഞു വീഴുകയായിരുന്നു. കൃത്രിമ ശ്വാസോച്ഛാസം നല്‍കി ഇഎസ്‌ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വ്യാഴാഴ്ച രാവിലെ കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ഇവര്‍ മരുന്ന് വാങ്ങിയിരുന്നു. തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് മരുന്ന് വാങ്ങിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാവും മരണ കാരണം അറിയാനാവുക. തോട്ടുവ ഡിപോള്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി