കേരളം

അജ്ഞാത മൃതദേഹത്തിനായി നാലു മണിക്കൂര്‍ തിരച്ചില്‍; കയ്യില്‍ തടഞ്ഞത് 'ഡമ്മി'; പിടികൊടുക്കാതെ 'പോയി' 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നെടുമ്പാശ്ശേരി ചെങ്ങമനാട് ഭാഗത്ത് കാണപ്പെട്ട മൃതദേഹത്തിന് വേണ്ടി പെരിയാറില്‍ തിരച്ചില്‍ നടത്തിയത് നീണ്ട നാലുമണിക്കൂര്‍. അവസാനം കണ്ടെത്തിയ മൃതദേഹമാകട്ടെ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ നിന്ന് ഉപേക്ഷിച്ച ഡമ്മിയാണ്. 

പെരിയാറില്‍ ചെങ്ങമനാട് കരുമാലൂര്‍ പഞ്ചായത്തുകളുടെ ഇടയിലായി പ്രളയത്തില്‍ അടിഞ്ഞുകൂടിയ ഇല്ലിപ്പടര്‍പ്പിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. പുലര്‍ച്ചെ മല്‍സ്യബന്ധനം കഴിഞ്ഞു മടങ്ങിയവരാണ് പാലപ്രശേരി കമ്പനിക്കടവു ഭാഗത്തെ നാട്ടുകാരെ വിവരം അറിയിച്ചത്. 

തുടര്‍ന്ന് പൊലീസും നാട്ടുകാരും കടവിലെത്തി. പുഴയില്‍ മുങ്ങിത്തപ്പിയപ്പോഴാണ് അരഭാഗം മുതല്‍ കാല്‍പ്പാദം വരെയുള്ള ഉപേക്ഷിച്ച ഡമ്മി കണ്ടെത്തിയത്. ഡമ്മി പുറത്തെടുക്കാന്‍ നോക്കിയെങ്കിലും ശക്തമായ അടിയൊഴുക്കില്‍ പെട്ടെന്ന് ഒഴുകിപ്പോകുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം