കേരളം

വിജിലന്‍സിന് ദുഷ്ടലാക്കില്ല, മുഖ്യമന്ത്രി പറഞ്ഞതാണ് ശരി ; ഐസക്കിനെ തള്ളി ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികം. ഇതില്‍ ദുഷ്ടലാക്കില്ല. പരിശോധന വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ലെന്ന് സുധാകരന്‍ പറഞ്ഞു. 

താന്‍ അറിയാതെ  തന്റെ വകുപ്പിലും വിജിലന്‍സ് പലതവണ പരിശോധന നടത്തിയിട്ടുണ്ട്. പലതും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിജിലന്‍സ് പരിശോധിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ. മന്ത്രിമാരെ ബാധിക്കുന്നതേ അല്ല അതെന്ന് സുധാകരന്‍ പറഞ്ഞു. 

കെഎസ്എഫ്ഇ പരിശോധനയില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. അതിന് അപ്പുറമില്ല. വിജിലന്‍സ് നന്നായി പരിശോധിക്കട്ടെ. അതിന് ഈ സമയം ആ സമയം എന്നൊന്നുമില്ല. പ്രതിപക്ഷത്തിന്റെ കയ്യില്‍ ഒരു മാങ്ങാത്തൊലിയുമില്ല. ഒടിഞ്ഞ വില്ലാണ് അവരുടേത്. കെഎസ്എഫ്ഇക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അത് വലിയ പ്രസ്ഥാനമല്ലേ എന്നും മന്ത്രി സുധാകരന്‍ ചോദിച്ചു.

നേരത്തെ പുന്നപ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ മന്ത്രി സുധാകരന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പരോക്ഷ പ്രതികരണം നടത്തിയിരുന്നു. രാഷ്ട്രീയ ശത്രുക്കളെയല്ല, കൂടെ നിന്ന് കണ്ണിറുക്കുന്നവരെയാണ് സൂക്ഷിക്കേണ്ടത്. ശത്രുക്കളെ നമുക്ക് അറിയാം. ഇത്തരക്കാര്‍ പാര്‍ട്ടിക്കകത്ത് കയറിപ്പറ്റിയാണ് ഈ പണി ചെയ്യുന്നത് എന്നും മന്ത്രി സുധാകരന്‍ ഒളിയമ്പെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും