പാലക്കാട്: തെരഞ്ഞെടുപ്പ് പ്രാചാരണത്തിടെ ഇടത് എംഎൽഎ പി വി അൻവർ നടത്തിയ പ്രസംഗം വിവാദമാകുന്നു. മതവികാരം ഇളക്കിവിട്ട് വോട്ട് ചോദിച്ചെന്ന് ആരോപിച്ച് ഇതിനെതിരെ പരാതി ഉയർന്നു. മതം പറഞ്ഞ് വോട്ട് ചോദിച്ചെന്നാരോപിച്ച് യുഡിഎഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
അൻവറിന്റെ പ്രസംഗത്തിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നഗരസഭയിലെ 9ാം വാർഡായ ചന്തക്കുന്നിലെ ഇടത് സ്വതന്ത്ര സ്ഥാനാർഥി ആബിദ താത്തൂക്കാരന് വേണ്ടി വൃന്ദാവനംകുന്നിൽ നടന്ന യോഗത്തിലാണ് വിവാദ പ്രസംഗം നടത്തിയത്.
കോൺഗ്രസിന്റെ ശ്രീജ വെട്ടത്തേഴത്താണ് എതിർ സ്ഥാനാർഥി. നഗരസഭയിലെ കുടിവെള്ള പ്രശ്നം പരാമർശിച്ച് തുടങ്ങിയ പ്രസംഗത്തിൽ 'റബ്ബിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു' എന്ന് പറഞ്ഞാണ് എതിർ സ്ഥാനാർഥിക്കെതിരെ മതപരമായി വിമർശനമുന്നയിക്കുന്നത്. ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്ത് കാര്യമെന്നാണ് എംഎൽഎ പ്രസംഗത്തിൽ ചോദിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ