കേരളം

കണ്ണൂരില്‍ 1671 ബൂത്തുകളില്‍ പഴുതടച്ച സുരക്ഷ; കള്ളവോട്ട് തടയാന്‍ 1500 വീഡിയോ ക്യാമറകള്‍ ; പ്രശ്‌നക്കാരെ കരുതല്‍ തടങ്കലിലാക്കുമെന്ന്  എസ്പി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ട് തടയാന്‍ 1500 ബൂത്തുകളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ സംയമനത്തോടെ പെരുമാറണം. സമാധാനപരമായ പോളിങിന് തടസ്സം നില്‍ക്കുന്നവരെ കരുതല്‍ തടങ്കലിലാക്കുമെന്നും എസ്പി അറിയിച്ചു. 

ജില്ലയിലെ 1671 പ്രശ്‌നബാധിത ബൂത്തുകളില്‍ പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് യതീഷ് ചന്ദ്ര  പറഞ്ഞു. മലയോര മേഖലയിലെ 64 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. ഇവിടെ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ ട്രിപ്പിള്‍ ലോക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. ജില്ലയില്‍ വോട്ടെടുപ്പ് ദിവസത്തെ സുരക്ഷയ്ക്കായി എട്ടായിരം പൊലീസുകാരെ വിന്യസിച്ചതായും എസ്പി പറഞ്ഞു. 

വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. നാലു ജില്ലകളിലെ 353 തദ്ദേശ സ്ഥാപനങ്ങളിലെ 6839 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്ന 10 ജില്ലകളേക്കാള്‍ കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ മൂന്നാംഘട്ടത്തിലാണ്. 10,842 പോളിങ് ബൂത്തുകളില്‍, 1,105 എണ്ണം പ്രശ്‌നബാധിതമാണ്. ഇവിടെ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി