കേരളം

മൂന്നാംവട്ടം സംവരണം പൊതു വിഭാഗമാക്കേണ്ട; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തദ്ദേശസ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണമായ അധ്യക്ഷസ്ഥാനം പൊതുവിഭാഗത്തിലേക്കു മാറ്റണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പു കമ്മിഷന്റെയും അപ്പീല്‍ പരിഗണിച്ചാണ് നടപടി.

കഴിഞ്ഞ രണ്ടുവട്ടവും അധ്യക്ഷ സ്ഥാനം സംവരണം ചെയ്തിരുന്ന സ്ഥാപനങ്ങളെ മൂന്നാം തവണ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്താന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രകൃയ പുരോഗമിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിഷനും സര്‍ക്കാരും അപ്പീല്‍ നല്‍കിയത്.

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വിഭാഗത്തിലേക്ക് പോകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സിംഗിള്‍ ബെഞ്ച അഭിപ്രായപ്പെട്ടിരുന്നു. പൊതുവിഭാഗത്തില്‍ ഉള്ളവര്‍ക്ക് അധ്യക്ഷപദവിയിലേക്ക് എത്താന്‍ ദീര്‍ഘകാലം അവസരം നിഷേധിക്കുന്നതും വിവേചനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി