കേരളം

മരിയാര്‍പുതം 'അടിച്ചു മാറ്റിയത്' എട്ടു വയസ്സുകാരന്‍ അഫ്താബിന്റെ സ്വപ്നം, കേസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എട്ടുവയസ്സുകാരന്‍ അഫ്താബിന്റെ സ്വപ്‌നമാണ് കുപ്രസിദ്ധ മോഷ്ടാവായ മരിയാര്‍പുതം അടിച്ചുകൊണ്ടു പോയത്. അഫ്താബിന്റെ ജന്മദിനമാണിന്ന്. സ്വരുക്കൂട്ടി വെച്ച 500 രൂപ കൊണ്ട് റിമോട്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന കാര്‍ വാങ്ങാനായിരുന്നു അഫ്താബ് കണക്കൂട്ടിയിരുന്നത്. 

എന്നാല്‍ മരിയാര്‍പുതം എന്ന കുപ്രസിദ്ധ കള്ളന്‍ ആ പിഞ്ചുബാലന്റെ സ്വപ്‌നം തകര്‍ത്തു. അഫ്താബ് സ്വരൂക്കൂട്ടി വെച്ച പണം മരിയാര്‍പുതം മോഷ്ടിച്ചുകൊണ്ടുപോകുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. 

കലൂര്‍ എസ്ആര്‍എം റോഡില്‍ ദാറുസലാം ജംഗ്ഷനില്‍ താമസിക്കുന്ന ഷിഹാബിന്റെയും സിമിയുടെയും മകനാണ് കലൂര്‍ പൊറ്റക്കുഴി സ്പിനില്ലി പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്തിയായ അഫ്താബ്. സ്റ്റഡി ടേബിളിന്റെ മുകളില്‍ വെച്ചിരുന്ന 500 രൂപ അടങ്ങിയ പേഴ്‌സും ലേഡീസ് ഹാന്‍ഡ് പേഴ്‌സുമാണ് മരിയാര്‍പുതം മോഷ്ടിച്ചത്. 

ഹാന്‍ഡ് പേഴ്‌സില്‍ ബൈദ്യുതി ബില്ലും പാസ് ബുക്കും മാത്രമാണ് ഉണ്ടായിരുന്നത്. ജനലഴികള്‍ക്കിടയില്‍ കൈകള്‍ കണ്ട് ഷിഹാബ് ഒച്ചവെച്ചപ്പോഴേക്കും കള്ളന്‍ കടന്നുകളഞ്ഞിരുന്നു. ഷിഹാബിന്റെ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു