കേരളം

'ഭാഗ്യം' തുണച്ചു ; കളമശ്ശേരി നഗരസഭ യുഡിഎഫിന് ; സീമ കണ്ണന്‍ ചെയര്‍പേഴ്‌സണ്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം ജില്ലയിലെ കളമശ്ശേരി നഗരസഭ ഭരണം യുഡിഎഫിന്. ഇരു മുന്നണികള്‍ക്കും തുല്യ അംഗസംഖ്യയുള്ള കളമശ്ശേരി നഗരസഭയില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നേടിയത്. യുഡിഎഫിനും എല്‍ഡിഎഫിനും 20 അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. 

കോണ്‍ഗ്രസിലെ സീമ കണ്ണന്‍ കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ചിത്ര സുരേന്ദ്രനാണ് പരാജയപ്പെട്ടത്. 28-ാം വാര്‍ഡ് കണ്ണം കുളത്തു നിന്നാണ് സീമ കണ്ണന്‍ വിജയിച്ചത്. 

42 സീറ്റുള്ള നഗരസഭയില്‍ 41 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. യുഡിഎഫ് 19, എല്‍ഡിഎഫ് 18, യുഡിഎഫ് വിമതര്‍ രണ്ട്, എല്‍ഡിഎഫ് വിമത, ബിജെപി-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

യുഡിഎഫി വിമതനും ലീഗ് നേതാവുമായ സുബൈറും എല്‍ഡിഎഫ് വിമത ബിന്ദു മനോഹരനും ഇടതുമുന്നണിയെ പിന്തുണച്ചു. മറ്റൊരു വിമതനായ നിഷാദ് യുഡിഎഫിനെയും പിന്തുണച്ചതോടെയാണ് ഇരുമുന്നണികളും തുല്യ നിലയിലായത്. 

നറുക്കെടുപ്പിലൂടെ നഗരസഭ ഭരണം യുഡിഎഫ് നിലനിര്‍ത്തി. അതേസമയം സ്വതന്ത്രസ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കാതെ പോയ നഗരസഭ 37-ാം വാര്‍ഡിലെ ഫലമാകും ഭരണസ്ഥിരത ഉറപ്പാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍