കേരളം

തൊടുപുഴയില്‍ അവസാന നിമിഷം അട്ടിമറി; യുഡിഎഫ് വിമതനെ പിന്തുണച്ച് എല്‍ഡിഎഫ്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:  പി ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. മുന്‍സിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ 
14 വോട്ട് നേടിയാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജാണ് ചെയര്‍മാന്‍.  ഭരണം ലഭിക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്ന യുഡിഎഫിനെ ഞെട്ടിച്ച് കൊണ്ടാണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. യുഡിഎഫിന് 13 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് എട്ടു വോട്ടുകള്‍ ലഭിച്ചു.

ഇന്നലെ വരെ യുഡിഎഫ് ഭരണത്തില്‍ വരുമെന്നാണ് കരുതിയിരുന്നത്. 35 അംഗ നഗരസഭയില്‍ 14 അംഗങ്ങള്‍ യുഡിഎഫ് പക്ഷത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫ് പക്ഷത്ത് നിന്ന്് ജയിച്ച ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഇതിന് പുറമേ യുഡിഎഫ് വിമതനെ ഒപ്പം കൂട്ടാന്‍ സാധിച്ചതുമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ നേടി കൊടുത്തത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു