കേരളം

ബംഗാളിൽ പെണ്ണെങ്കിലും ആണിനെക്കാൾ ഉശിരെന്ന് ഷാജി ; സ്ത്രീത്വത്തെ അപമാനിച്ചെന്ന് സ്വരാജ്, ബഹളം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സെൻസസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ നിയമസഭയിൽ മുസ്ലിംലീ​ഗ് എംഎൽഎ കെ എം ഷാജിയുടെ സ്ത്രീ വിരുദ്ധ പരാമർശം വൻ ബഹളത്തിന് ഇടയാക്കി. ബംഗാൾ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനെക്കാൾ ഉശിരുണ്ടെന്നായിരുന്നു ഷാജിയുടെ  വിവാദ പരാമര്‍ശം.

പൗരത്വ രജിസ്റ്ററിനും സെൻസസ് നടപടികൾക്കുമെതിരെയായിരുന്നു ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസ്. കേന്ദ്രം വിളിച്ച യോഗത്തിന് കേരളം പോയി, എന്നാൽ ബംഗാൾ പോയില്ല. ബംഗാൾ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനെക്കാൾ ഉശിരുണ്ടെന്നായിരുന്നു ഷാജിയുടെ പ്രസം​ഗം.

ഇതോടെ ഷാജിക്കെതിരെ ഭരണപക്ഷം രം​ഗത്തെത്തി. സിപിഎം അം​ഗങ്ങളായ കെ കെ ശൈലജയും എം സ്വരാജുമാണ് ഷാജിക്കെതിരെ പ്രതിഷേധവുമായി രം​ഗത്തുവന്നത്. ഷാജി സ്ത്രീത്വത്തെ അപമാനിച്ചെന്ന് സ്വരാജ് ആരോപിച്ചു.  പ്രതിഷേധം കനത്തത്തിനെ തുടർന്ന് ഷാജി പരാമർശം പിൻവലിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''