കേരളം

മാരാരിക്കുളത്ത് എല്ലാവര്‍ക്കും ഊണു കൊടുക്കുമെന്ന് പറഞ്ഞിട്ട് എന്തായി? പിന്നെയല്ലേ ഇത്: ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ അധിക നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സമരരംഗത്ത് ഇറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്കു മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് ബജറ്റെന്ന് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

ബജറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച കെപിസിസി യോഗം ചേരുന്നുണ്ട്. അതില്‍ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു.

ഇരുപത്തിയഞ്ചു രൂപയ്ക്ക് ഊണു കൊടുക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടക്കാന്‍ പോവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ''തോമസ് ഐസക് മാരാരിക്കുളത്ത് എല്ലാവര്‍ക്കും ഊണുകൊടുക്കുമെന്നു പറഞ്ഞ പരിപാടി തന്നെ അവതാളത്തിലാണ്, പിന്നെയല്ലേ ഇരുപത്തിയഞ്ചു രൂപയ്ക്ക് ഊണ്'' ചെന്നിത്തല പറഞ്ഞു.

കെഎം മാണിയുടെ സ്മാരകത്തിന് അഞ്ചു കോടി രൂപ അനുവദിച്ച നടപടിയില്‍ രാഷ്ട്രീയം കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതു സാധാരണ ചെയ്യുന്ന നടപടി മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍