കേരളം

നടിയെ ആക്രമിച്ച കേസ്; നിര്‍ണായക സാക്ഷികളായ രണ്ട് അഭിഭാഷകരെ ഇന്ന് വിസ്തരിക്കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഇന്ന് പുനഃരാരംഭിക്കും. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ഇന്ന് വിസ്തരിക്കും. 

ആക്രമണത്തിന് ഇരയായതിന് പിന്നാലെ പൊലീസിന് നടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രതി സുനില്‍ കുമാര്‍ അഭിഭാഷകര്‍ക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും, അത് പകര്‍ത്തിയ പെന്‍ഡ്രൈവുമാണ് കൈമാറിയത്. 

പെന്‍ഡ്രൈവും, മൊബൈല്‍ ഫോണും അഭിഭാഷകര്‍ വഴിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ രണ്ട് അഭിഭാഷകരുടേയും മൊഴി കേസില്‍ നിര്‍ണായകമാണ്. പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയുടെ ഉടമയേയും ഇന്ന് വിസ്തരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു