കേരളം

കല്യാണത്തിന്റെ തലേന്ന് മുങ്ങി, 'വരനെ' മൂന്നു വർഷത്തിന് ശേഷം പൊക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വിവാഹത്തിന്റെ തലേന്ന് രാത്രി മുങ്ങിയ വരനെ മൂന്നു വർഷത്തിന് ശേഷം പിടികൂടി. നെടുങ്കണ്ടത്തു നിന്നുമാണ് യുവാവിനെ പൊലീസ് പൊക്കിയത്. ഉദയത്തും വാതിൽ സ്വദേശിയായ യുവാവിന്റേയും ചേപ്പനം സ്വദേശിനിയുടേയും പ്രേമവിവാഹം 2017 ൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്.

ഇരു വീട്ടുകാരുടെയും അറിവോടെയാണ് കല്യാണം നിശ്ചയിച്ചത്. കല്ല്യാണപ്പന്തലും സദ്യയും എല്ലാം ഒരുക്കിയതിനു ശേഷമാണ് വരൻ മുങ്ങിയ വിവരം അറിയുന്നത്. തുടർന്ന് വധുവിന്റെ വീട്ടുകാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി.

ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടക്കുമ്പോഴാണ് നെടുങ്കണ്ടത്ത് നിന്നും കണ്ടെത്തിയത്. വീട്ടുകാർക്ക് താൽപര്യം ഇല്ലാത്തതിനാലാണ് വിവാഹം കഴിക്കാതെ മുങ്ങിയതെന്ന് ഇയാൾ പറഞ്ഞു. കോടതി ജാമ്യം അനുവദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച