കേരളം

പൊലീസ് വേഷത്തില്‍ കള്ളന്‍ എത്തി, ലോട്ടറിക്കാരനെ പറ്റിച്ച് 30000 രൂപയും ഫോണുംകൊണ്ട് മുങ്ങി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; പൊലീസ് വേഷത്തില്‍ എത്തിയ കള്ളന്‍ ലോട്ടറിക്കാരനില്‍ നിന്ന് കവര്‍ന്നത് 30000 രൂപ. എടവണ്ണ ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന ലോട്ടറിക്കടക്കാരന്‍ രഘുവിനെയാണ് വ്യാജ പൊലീസ് പറ്റിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് പരിശോധനയ്‌ക്കെന്നു പറഞ്ഞ് 'കള്ളന്‍ പൊലീസ് 'കടയില്‍ എത്തിയത്.

കടയില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപയും മൊബൈല്‍ ഫോണും ഇയാള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് പോകണമെന്നു പറഞ്ഞ് കടയുടെ ഷട്ടര്‍ താഴ്ത്തിയശേഷം രഘുവിനെയും കൊണ്ട് പുറത്തിറങ്ങി. പൊലീസ് വാഹനം കാണാനില്ലെന്നും ഓട്ടോ വിളിക്കാമെന്നും വ്യാജ പൊലീസുകാരന്‍ പറഞ്ഞപ്പോള്‍ കടയുടമ തന്റെ വാഹനം എടുത്തുകൊണ്ടുവരാനായി പോയി.

എന്നാല്‍ രഘു തിരിച്ചെത്തിയപ്പോള്‍ പൊലീസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഒറ്റയ്ക്ക് എടവണ്ണ പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് വന്നത് വ്യാജ പൊലീസാണെന്നു മനസ്സിലാക്കിയത്.എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം