കേരളം

നരേന്ദ്രമോദിയുടെ പൗരത്വം തേടി അപേക്ഷ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യമാകെ പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്രസർക്കാറിനെതിരെയും പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടെ നിയമം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വരേഖ ചോദിച്ച് വിവരാവകാശ അപേക്ഷ. ചാലക്കുടി വിആർപുരം സ്വദേശി കല്ലുവീട്ടിൽ ജോഷിയാണ് അപേക്ഷ നൽകിയത്. 

പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യൻ പൗരൻ ആണ് എന്ന് തെളിയിക്കാൻ ഉതകുന്ന ആധികാരിക രേഖകൾ വിവരാവകാശ നിയമപ്രകാരം അനുവദിച്ച് നൽകണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ.പ്രധാനമന്ത്രിയുടെ പൗരത്വരേഖ ലഭിച്ചാൽ അത് പ്രകാരം രാജ്യത്തെ ജനങ്ങൾക്കും രേഖ സൂക്ഷിച്ചാൽ മതിയല്ലോയെന്നതിന് വേണ്ടിയാണ് അപേക്ഷ നൽകിയതെന്ന് ജോഷി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ബിരുദസർട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദം തുടരുന്നതിനിടെയാണ് പൗരത്വം ചോദിച്ചുള്ള അപേക്ഷയെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷിഗല്ലയെന്ന് സംശയം, ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍