കേരളം

സല്‍ക്കാരങ്ങളിലെല്ലാം 'അടിച്ചുപൊളിച്ചു', വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പെ വധുവിനെ കാണാനില്ല, 20 പവനും പോയി, പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വധുവിനെ കാണാതായി. സീമന്തപുരം  സ്വദേശിനിയായ യുവതിയെയാണ് വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാണാതായത്. വിവാഹത്തലേന്നത്തെ സല്‍ക്കാരങ്ങള്‍ക്ക് ശേഷം രാത്രി 11 മണിവരെ  യുവതി  ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

പുലര്‍ച്ചെ  ഒന്നരയോടെയാണ്  വധുവിനെ കാണാതായത്. ഉറക്കത്തിനിടെ എഴുന്നേറ്റ മാതാവാണ് മകള്‍ വീട്ടിലില്ലെന്ന് ആദ്യം മനസ്സിലാക്കിയത്. തുടര്‍ന്നു വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വരന്റെ വീട്ടുകാരെയും വിവരമറിയിച്ചു.

പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം യുവതി നാട് വിട്ടതായി സംശയിക്കുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചത്. വിവാഹത്തിനു വാങ്ങിയ 20പവനും  കൊണ്ടുപോയെന്ന് പരാതിയിലുണ്ട്. കല്ലറ സ്വദേശിയായ യുവാവുമായി യുവതിയുടെ വിവാഹം ഇന്നലെ പള്ളിക്കല്‍ സുമിയ്യ ഓഡിറ്റോറിയത്തില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''