കേരളം

ഭൂവുടമയെ ജെസിബി ഇടിച്ച് കെലപ്പെടുത്തിയ കേസ്: പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരും പിടിയില്‍; ആറുപേര്‍ കസ്റ്റിഡിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം ഭൂമിയിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയെ കൊലപ്പെടുത്തിയ മണ്ണുമാഫിയ സംഘത്തിലെ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമ ഉള്‍പ്പെടെയുള്ള മുഖ്യപ്രതികളാണ് പിടിയിലായത്. സംഗീതിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കിയ രണ്ടു പേരും പിടിയിലായിട്ടുണ്ട്. ഇതോടെ പിടിയിലായവരുടെയെണ്ണം ആറായി. 

വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ മുഖ്യപ്രതികളില്‍ ചിലര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. അതോടൊപ്പം ജെ.സി.ബിയാണോ ടിപ്പറിടിച്ചാണോ സംഗിതിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇതിനായി വാഹനങ്ങളുടെ ഫൊറന്‍സിക് പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു. ഇതില്‍ ടിപ്പര്‍ ഡ്രൈവര്‍ വിജിന്റെ അറസ്റ്റാണ് ആദ്യം  രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി