കേരളം

ഉത്സവത്തിനിടയില്‍ യുവാവിനെ കുത്തിക്കൊന്നു; ആക്രമിച്ചത് സൗഹൃദം നടിച്ചെത്തിയ സംഘം 

സമകാലിക മലയാളം ഡെസ്ക്

കൊട്ടിയം: ഉത്സവം കണ്ട് നിന്ന യുവാവിനെ സൗഹൃദം നടിച്ചെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി. മൈലാപ്പൂര്‍ മെഡിസിറ്റി ആശുപത്രിക്ക് സമീപം നാസില മന്‍സിലില്‍ നവാസിന്റേയും സജീനയുടേയും മകന്‍(19) ആണ് മരിച്ചത്. 

നൗഫലിന്റെ ഒുപ്പമുണ്ടായിരുന്ന സുഹൃത്ത് ഫവാസ്(18)നും കുത്തേറ്റു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാള്‍ മഹോത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചയ്ക്കിടയില്‍ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. 

ക്ഷേത്രത്തിലെ കെട്ടുകാഴ്ച ദേശീയപാതയോരത്ത് കൊട്ടിയം ജങ്ഷന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ലോഡ്ജിന് സമീപം എത്തിയപ്പോഴാണ് നൗഫലിനേയും ഫവാസിനേയും സൗഹൃദം നടിച്ചെത്തിയ സംഘം ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നാലെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്