കേരളം

അഞ്ച് വർഷത്തെ ഒളിവുജീവിതം, പതിനൊന്നുകാരിയെ പീഡിപ്പിച്ച 78കാരൻ അറസ്റ്റിൽ; പിടിയിലായത് അനാഥാലയത്തിൽ നിന്ന്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് വർഷത്തിന് ശേഷം പ്രതി അറസ്റ്റിലായി. ആലുവ കീഴ്മാട് സ്വദേശി തോമസാണ് (78) പിടിയിലായത്. ഇരിങ്ങാലക്കുടയിലെ അനാഥാലയത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

 2015ലാണ് 11 കാരിയായ പെൺകുട്ടിയെ തോമസ് പീഡിപ്പിച്ചത്. ഭീഷണിയെത്തുടർന്ന് ഇക്കാര്യം മറച്ചുവച്ച പെൺകുട്ടി രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് അധ്യാപകരോടും മാതാപിതാക്കളോടും ഇക്കാര്യം പറഞ്ഞത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതറിഞ്ഞ തോമസ് അന്ന് തന്നെ ആലുവ വിട്ടു.

ബന്ധുവീടുകളിൽ ഉൾപ്പെടെ പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും തോമസിനെ കണ്ടെത്താനായില്ല. പ്രതിയുടെ അടുത്ത ബന്ധുക്കളെ കൃത്യമായി നിരീക്ഷിച്ചതിലൂടെയാണ് ഇരിങ്ങാലക്കുടയിലെ അനാഥാലയത്തിൽ തോമസുണ്ടെന്ന് മനസിലായത്. ആലുവ ഈസ്റ്റ് സിഐ എൻ സുരേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘം അനാഥാലയത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു