കേരളം

സാരിയില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം, യുവാവ് ഓടയില്‍ മരിച്ച നിലയിലും ; ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

അടിമാലി :  ഇടുക്കിയില്‍ രണ്ടു സ്ഥലങ്ങളിലായി ഒരു യുവാവിന്റെയും സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കട്ടപ്പനയില്‍ സ്ത്രീയെ കുഴിച്ചിട്ട നിലയിലും അടിമാലിയില്‍ യുവാവിനെ ഓടയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. അടിമാലി ആനച്ചാല്‍ ആമക്കണ്ടം ട്രൈബല്‍ സെറ്റില്‍മെന്റ് പുത്തന്‍പുരയ്ക്കല്‍ തങ്കച്ചന്റെ മകന്‍ മോഹനന്റെ (30) മൃതദേഹമാണ് സെറ്റില്‍മെന്റ് റോഡരികിലെ ഓടയില്‍ കണ്ടെത്തിയത്.

കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി എസ്‌സി കോളനിയിലെ കുര്യാലില്‍ കാമാക്ഷിയുടെ വീട്ടുവളപ്പിലാണ് സ്ത്രീയുടെ മൃതദേഹം സാരിയില്‍ പൊതിഞ്ഞു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65) ജൂണ്‍ ഏഴു മുതല്‍ കാണാതായിരുന്നു. മൃതദേഹം അവരുടേതാണെന്നാണ് പ്രാഥമിഗ നിഗമനം.

മൃതദേഹം ജീര്‍ണിച്ചു തുടങ്ങിയതിനാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.  ലോക്ഡൗണിനു മുന്‍പ് ഭര്‍ത്താവ് കാമാക്ഷി തമിഴ്‌നാട്ടിലേക്കു പോയതിനാല്‍ ഭാര്യ അമ്മിണി ഒറ്റയ്ക്കാണു വീട്ടില്‍ കഴിഞ്ഞിരുന്നത്.

അമ്മിണിയെ കാണാതായെങ്കിലും തമിഴ്‌നാട്ടിലേക്കു പോകുമെന്ന് പറഞ്ഞിരുന്നതിനാല്‍ നാട്ടുകാര്‍  സംശയിച്ചില്ല.  എന്നാല്‍ മൊബൈല്‍ ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ, സഹോദരിയുടെ മകന്‍ ഈ മാസം 8ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി.

പൊലീസ് അന്വേഷണത്തില്‍ പുരയിടത്തില്‍ മണ്ണ് ഇളകിക്കിടക്കുന്നതു ശ്രദ്ധയില്‍പെടുകയും ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്തു. ഇവിടെ കുഴിച്ചു നോക്കിയപ്പോഴാണ് ഒരടി മാത്രം താഴ്ചയില്‍ സാരിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം